Tuesday 1 April 2014

ഡി.സി ബുക്‌സ് ശാഖയ്ക്കും രവി ഡി.സിയുടെ വീടിനു നേരെയും അമൃതാനന്ദമയിയുടെ ഗുണ്ടകൾ നടത്തിയ ആക്രമണം ജനാധിപത്യ മൂല്യങ്ങൾക്ക് വെല്ലുവിളി. ചെറുക്കുക - ഡെമോക്രാറ്റിക് ഫ്രണ്ടിയർ





ഡി.സി ബുക്‌സ് ശാഖയ്ക്കും രവി ഡി.സിയുടെ വീടിനു നേരെയും അമൃതാനന്ദമയിയുടെ ഗുണ്ടകൾ നടത്തിയ ആക്രമണം ജനാധിപത്യ മൂല്യങ്ങളിൽ വിശ്വസിക്കുന്നവരെ ആശന്കാകുലരാക്കുന്നതാണ്. 'അമൃതാനന്ദമയി മഠം: ഒരു സന്ന്യാസിനിയുടെ വെളിപ്പെടുത്തലുകള്‍ ' എന്ന പുസ്തകം പ്രസിദ്ധീകരിച്ചതിന്റെ പേരിൽ നടന്നിരിക്കുന്ന ആക്രമണം നമ്മുടെ സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ഫാസിസത്തിന്റെ ഭീകരതയെതന്നെയാണ് സൂചിപ്പിക്കുന്നത്. ഏതാനും ദിവസങ്ങൾക്ക് മുന്പ് കൊച്ചിയിൽ നടന്ന ധർമ രക്ഷ സമ്മേളനത്തിൽ ഉയർന്ന ആഹ്വാനങ്ങൾക്കനുസരിച്ച് തന്നെയാണ് ഏറ്റവും പുതിയ ആക്രമണം എന്ന് വ്യക്തമാണ്

കൊലപാതകങ്ങൾ ഉൾപ്പടെ അമൃതാനന്ദമയി മഠവുമായി ബന്ധപ്പെട്ട് ഉയർന്നിരിക്കുന്ന ഗുരുതരമായ ആരോപണങ്ങൾ അന്വേഷിക്കാതെ അവരുടെ പക്ഷം പിടിക്കുന്ന ഭരണകൂട സമീപനം ഇതുപോലുള്ള ആക്രമണങ്ങൾക്ക് പ്രോത്സാഹനം നൽകുകയാണ് ചെയ്യുന്നത്. ആരോപണങ്ങൾ ഉയർന്നപ്പോൾ അന്വേഷിച് നടപടിയെടുക്കുന്നതിന് പകരം ആ വാർത്തകൾ ഫേസ്ബുക്ക് പോലുള്ള സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകളിൽ ഷെയർ ചെയ്തവര്ക്കെതിരെ കേസ് എടുക്കുകയാണ് ഭരണകൂടം ചെയ്തത്
തുടക്കത്തിൽ ഈ പ്രശ്നത്തിൽ ഇടപെട്ട സിപിഎം ഉൾപ്പടെയുള്ള പാർട്ടികൾ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നവരാകയാൽ തന്നെ തെരഞ്ഞെടുപ്പിൽ വോട്ട് പോകുമെന്ന് ഭയന്ന് പിന്നീട് പിന്മാറിയതോടെ ഇതുപോലുള്ള ഫാസിസ്റ്റ് ശക്തികൾക്ക് കൂടുതൽ കൂടുതൽ ആക്രമണങ്ങൾ അഴിച്ചുവിടാനുള്ള അവസരമൊരുങ്ങിയിരിക്കുകയാണ്.

ഈ സാഹചര്യത്തിൽ പുരോഗമന ജാനാധിപത്യ ശക്തികൾ ഇത്തരം ഫാസിസ്റ്റുകൾക്കെതിരെ രംഗത്തുവരികയും ഇക്കൂട്ടരെ നിലയ്ക്ക് നിർത്താനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെ ടെണ്ടതുണ്ട്. ജനാധിപത്യമൂല്യങ്ങളുടെ സംരക്ഷണത്തിനു അത് അത്യന്താപേക്ഷിതമാണ്

No comments:

Post a Comment